ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. രാഹുൽ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ അനുമതിയില്ലാത്തതിനാൽ കേസ് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും കോടതി വ്യക്തമാക്കി.ലഖ്നൗ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസ് ഉൾപ്പെടെയുള്ള തുടർനടപടികളും സുപ്രീംകോടതി റദ്ദാക്കി. വിചാരണ നേരിടണമെന്ന വിചാരണക്കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിലാണ് നടപടി.2022 നവംബർ 17ന് ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ അകോലയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു സവർക്കറെക്കുറിച്ച് രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. തുടർന്ന് അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2024 നവംബറിൽ രാഹുൽ ഗാന്ധി ഹാജരാകണമെന്ന് ലഖ്നൗ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതോടെയാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്.



