KND-LOGO (1)

മഗ്ദലീന നദീതടത്തിൽ ഉള്ള 80 ഹിപ്പോപൊട്ടാമസുകളെ കൊല്ലരുത്

ജാംനഗർ: മഗ്ദലീന നദീതടത്തിൽ ഉള്ള 80 ഹിപ്പോപൊട്ടാമസുകളെ കൊല്ലരുതെന്ന് കൊളംബിയയോട് അഭ്യർഥിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ലോകത്തിലെ ഏറ്റവും വലിയ വന്യജീവി രക്ഷ, പരിചരണം, സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ വൻതാരയുടെ സ്ഥാപകനുമായ അനന്ത് മുകേഷ് അംബാനി. തീരുമാനം പുനഃപരിശോധിക്കണമെന്ന് കൊളംബിയ സർക്കാരിനോട് അദ്ദേഹം ഔദ്യോഗികമായി ആവശ്യപ്പെട്ടു. പകരം ശാസ്ത്രീയമായും മാനുഷികമായും സുരക്ഷിതമായ രീതിയിൽ 80 ഹിപ്പോകളെ ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിൽ സ്ഥിരമായി താമസിപ്പിക്കാനുള്ള പദ്ധതിയും അദ്ദേഹം മുന്നോട്ടുവച്ചു.കൊളംബിയയിലെ മഗ്ദലീന നദീതടത്തിലെ ഹിപ്പോപൊട്ടാമസ് പ്രശ്നത്തിന് മാനുഷിക പരിഹാരമായി, അനന്ത് അംബാനി കൊളംബിയയുടെ പരിസ്ഥിതി മന്ത്രിയായ ഐറീൻ വെലെസ് ടോറസ്‌ക്ക് കത്ത് നൽകി. ഓരോ ഘട്ടത്തിലും കൊളംബിയൻ അധികാരികളുടെ മേൽനോട്ടത്തിലും അംഗീകാരത്തിലും നടപ്പിലാക്കാവുന്ന സമഗ്രമായ പദ്ധതിയാണ് അദ്ദേഹം നിർദേശിച്ചത്. മൃഗക്ഷേമത്തോടുള്ള അദ്ദേഹത്തിന്റെ ദീർഘകാല പ്രതിബദ്ധതയും ഇതിലൂടെ വ്യക്തമാകുന്നു. ഗ്ലോബൽ ഹ്യൂമെയ്ൻ അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യ ഏഷ്യക്കാരനുമായിട്ടാണ് അദ്ദേഹം ശ്രദ്ധേയനായത്.“ഈ എൺപത് ഹിപ്പോകൾ എവിടെ ജനിക്കണമെന്ന് അവർ തിരഞ്ഞെടുത്തതല്ല; അവർ സൃഷ്ടിക്കാത്ത സാഹചര്യത്തിലാണ് അവർ ജീവിക്കുന്നത്. അവരെ സുരക്ഷിതവും മാനുഷികവുമായ രീതിയിൽ രക്ഷിക്കാൻ കഴിയുമെങ്കിൽ, അത് ചെയ്യുന്നത് നമ്മുടെ ഉത്തരവാദിത്വമാണ്,” എന്ന് അനന്ത് അംബാനി പറഞ്ഞു.ഈ നിർദേശം ശരിയായി വിലയിരുത്തുന്നതുവരെ ഹിപ്പോകളെ വധിക്കുന്ന നടപടി താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് വൻതാര ഔദ്യോഗികമായി അഭ്യർഥിച്ചു. ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന അടിസ്ഥാന തത്വമാണ് ഇതിലൂടെ ഉയർത്തിപ്പിടിക്കുന്നത്.1980-കളിൽ കൊണ്ടുവന്ന ചെറിയ കൂട്ടത്തിൽ നിന്ന് വളർന്ന്, ഇന്ന് ഏകദേശം 200 ഹിപ്പോകൾ മഗ്ദലീന നദീതടം പ്രദേശത്ത് വ്യാപിച്ചു. സ്വാഭാവിക ശത്രുക്കളുടെ അഭാവവും അനുയോജ്യമായ പരിസ്ഥിതിയും കാരണം ഇവയുടെ എണ്ണം വേഗത്തിൽ വർധിച്ചു. ഇതോടെ ജൈവവൈവിധ്യത്തിന് ഭീഷണിയും പരിസ്ഥിതി ദോഷങ്ങളും മനുഷ്യരുടെ സുരക്ഷാ പ്രശ്നങ്ങളും ഉയർന്നതിനാൽ, കൊളംബിയൻ അധികാരികൾ ഇവയെ ‘ആക്രമണ സ്വഭാവമുള്ള ജീവിവർഗം’ ആയി പ്രഖ്യാപിച്ചു. തുടർന്ന് 80 ഹിപ്പോകളെ വധിക്കാൻ നൽകിയ അനുമതി അന്താരാഷ്ട്ര തലത്തിൽ വലിയ ചര്‍ച്ചകൾക്ക് വഴിവച്ചു.ഇതിനിടെ, ശാസ്ത്രീയവും മാനുഷികവുമായ പകരം പരിഹാരങ്ങൾ കണ്ടെത്തണമെന്ന ആവശ്യം ശക്തമാവുകയും, ഇന്ത്യയുടെ പങ്കാളിത്തത്തോടെ വലിയതോതിലുള്ള സംരക്ഷണ ശ്രമങ്ങൾക്ക് സാധ്യത ഉയരുകയും ചെയ്യുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.