ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, ഇതര ഇന്ധന സാങ്കേതികവിദ്യകൾ എന്നിവയുടെ വികസനം വേഗത്തിലാക്കാൻ അശോക് ലെയ്ലൻഡ് 2027 സാമ്പത്തിക വർഷത്തിൽ 1,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. കഴിഞ്ഞ വർഷത്തെ നിക്ഷേപ വേഗത തുടർന്നുകൊണ്ട് ആസ്തി നിർമ്മാണത്തിൽ നിന്ന് വാണിജ്യ വ്യാപനത്തിലേക്കാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തമിഴ്‌നാട്ടിൽ ആരംഭിക്കുന്ന പുതിയ ബാറ്ററി പായ്ക്ക് നിർമ്മാണ യൂണിറ്റാണ് ഈ പദ്ധതിയുടെ പ്രധാന കേന്ദ്രം.ഇറക്കുമതി ആശ്രയം കുറയ്ക്കുക, സപ്ലൈ ചെയിൻ കൂടുതൽ ശക്തമാക്കുക, ഇലക്ട്രിക് കൊമേഴ്സ്യൽ വാഹനങ്ങളുടെ ചെലവ് കുറയ്ക്കുക എന്നിവയാണ് പുതിയ പ്ലാന്റിന്റെ ലക്ഷ്യങ്ങൾ. വലിയ ഫ്ലീറ്റ് വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളും ഇതര ഇന്ധന സാങ്കേതികവിദ്യകളും സാമ്പത്തികമായി ലാഭകരമാണെന്ന് തെളിയിക്കാനും ഇന്ത്യയിലെ ഹരിത ഗതാഗത മേഖലയിലെ വളർച്ചയ്ക്ക് കരുത്തേകാനും ഈ നിക്ഷേപം സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.



