KND-LOGO (1)

കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഏകദേശം 1,668 കിലോമീറ്റർ ദൂരം കുറഞ്ഞത് 3 മണിക്കൂർ എടുക്കുന്നതുമായ യാത്ര ഉടൻ യാഥാർത്ഥ്യമാകും:ആനന്ദ് മഹീന്ദ്ര

കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഏകദേശം 1,668 കിലോമീറ്റർ ദൂരവും കുറഞ്ഞത് 3 മണിക്കൂർ എടുക്കുന്നതുമായ യാത്ര ഇത് ഉടൻ യാഥാർത്ഥ്യമാകും. ഐഐടി മദ്രാസിന്റെ ഇൻകുബേഷൻ സെല്ലിന്റെ പിന്തുണയുള്ള സ്റ്റാർട്ടപ്പായ വാട്ടർഫ്ലൈ ടെക്നോളജീസ് ഈ ഞെട്ടിക്കുന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട് . വാട്ടർഫ്ലൈ ടെക്നോളജീസ് ഒരു ഇലക്ട്രിക് സീ ഗ്ലൈഡർ വികസിപ്പിക്കുന്നു. ഇതോടെ ഈ യാത്ര വെറും മൂന്ന് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും. വെറും 600 രൂപ മാത്രമായിരിക്കും യാത്രാനിരക്ക്.ഇപ്പോഴിതാ പ്രശസ്‍ത വാഹന വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയും കമ്പനിയുടെ ഈ അവകാശവാദത്തിന്റെ ആരാധകനായി മാറിയിരിക്കുന്നു. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ സിലിക്കൺ വാലിക്ക് കടുത്ത മത്സരം നൽകുന്നത് മദ്രാസ് ഐഐടിയാണെന്ന് ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചു. അടുത്തിടെ ബെംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ 2025 ൽ, വാട്ടർഫ്ലൈ ടെക്നോളജീസ് ഇന്ത്യയിൽ ഒരു പുതിയ ഗതാഗത രീതിയുടെ രൂപകൽപ്പന പ്രദർശിപ്പിച്ചു. ഇതിന് വിഗ് ക്രാഫ്റ്റ് (Wig Craft) എന്ന് പേരിട്ടു. ഈ വിഗ് ക്രാഫ്റ്റ് സമുദ്രനിരപ്പിൽ നിന്ന് vend മീറ്റർ ഉയരത്തിൽ ഓടുമെന്നും ഇതോടെ കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വെറും 600 രൂപയ്ക്ക് യാത്ര ചെയ്യാമെന്നും അവകാശപ്പെടുന്നു.ഈ ഇലക്ട്രിക് സീഗ്ലൈഡറിന്റെ രൂപകൽപ്പനയെ ആനന്ദ് മഹീന്ദ്ര പ്രശംസിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിന് മറുപടിയായി അദ്ദേഹം പറഞ്ഞു, “സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഐഐടി മദ്രാസ് സിലിക്കൺ വാലിക്ക് ഒരു മികച്ച അവസരം നൽകുന്നു. മിക്കവാറും എല്ലാ ആഴ്ചയും ഒരു പുതിയ ‘സാങ്കേതിക സംരംഭ’ത്തെക്കുറിച്ചുള്ള വാർത്തകൾ ഉണ്ടാകാറുണ്ട്. ഇതിൽ എനിക്ക് ഇഷ്ടപ്പെട്ടത് നമ്മുടെ മഹത്തായ ജലപാതകൾ ഉപയോഗപ്പെടുത്തുമെന്ന വാഗ്ദാനമല്ല, മറിച്ച് ഈ സാങ്കേതികവിദ്യ അതിശയകരമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു എന്ന വസ്‍തുതയാണ്

വിഗ് ക്രാഫ്റ്റ് എന്നാൽ

വാട്ടർഫ്ലൈ ടെക്നോളജീസ് ഒരു ഇലക്ട്രിക് സീ ഗ്ലൈഡർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മണികൺട്രോൾ റിപ്പോ‍ർട്ട് ചെയ്യുന്നു. ഇത് വിംഗ്-ഇൻ-ഗ്രൗണ്ട് (WIG) ക്രാഫ്റ്റ് എന്നും അറിയപ്പെടുന്നു. വിമാനങ്ങൾക്കും കപ്പലുകൾക്കും ഒരു മികച്ച ബദലായി ഈ വിഗ് ക്രാഫ്റ്റ് കണക്കാക്കപ്പെടുന്നു. ഈ വിഗ് ക്രാഫ്റ്റ് വെള്ളത്തിന്റെ ഉപരിതലത്തിൽ നിന്ന് പറന്നുയരും. ഇത് ഉപരിതലത്തിൽ നിന്ന് ഏകദേശം നാല് മീറ്റർ ഉയരത്തിൽ പ്രവർത്തിക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഗ്രൗണ്ട് ഇഫക്റ്റ് ഉപയോഗിക്കുകയും ചെയ്യും. ഇതിന്റെ വേഗത മണിക്കൂറിൽ 500 കിലോമീറ്റർ വരെയാകാം.വിഗ് ക്രാഫ്റ്റ് വഴി കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്കുള്ള 1,600 കിലോമീറ്റർ യാത്രയ്ക്ക് സീറ്റൊന്നിന് 600 രൂപ മാത്രമേ ചിലവാകുകയുള്ളൂ എന്ന് കമ്പനി പറയുന്നു. ഇത് 1,500 രൂപയിൽ കൂടുതൽ വിലയുള്ള എസി ത്രീ-ടയർ ട്രെയിൻ ടിക്കറ്റിനേക്കാൾ വളരെ കുറവാണെന്ന് വാട്ടർഫ്ലൈ സിഇഒയും സഹസ്ഥാപകനുമായ ഹരീഷ് രാജേഷ് മണികൺട്രോളിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. വെള്ളത്തിൽ നിന്ന് പറന്നുയരാനും നാല് മീറ്റർ ഉയരത്തിൽ സ്ഥിരമായി പറക്കാനും ഈ സീഗ്ലൈഡറുകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളുടെയും ആവശ്യമില്ല. ഇതിനുപുറമെ വെള്ളം, മഞ്ഞുപാളികൾ, മരുഭൂമികൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഭൂപ്രദേശങ്ങളിലും ഇതിന് പറക്കാൻ കഴിയും. ഈ സീഗ്ലൈഡറുകൾ എയർലൈനുകൾക്ക് വിൽക്കാൻ വാട്ടർഫ്ലൈ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. 2029 ആകുമ്പോഴേക്കും ദുബായ്-ലോസ് ഏഞ്ചൽസ്, ചെന്നൈ-സിംഗപ്പൂർ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളുടെ മാപ്പ് ചെയ്യലും വാട്ടർഫ്ലൈ നടത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.എയർലൈൻ ഓപ്പറേറ്റർമാർക്ക് ഈ സീഗ്ലൈഡറുകൾ നിർമ്മിച്ച് വിൽക്കുന്നതിനൊപ്പം സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും വാട്ടർഫ്ലൈ ലക്ഷ്യമിടുന്നു. വെള്ളത്തിനായി രൂപകൽപ്പന ചെയ്‌തതാണെങ്കിലും, ഇതിന് ഐസ്, മരുഭൂമികൾ, അല്ലെങ്കിൽ തടസ്സങ്ങളില്ലാത്ത ഭൂപ്രദേശങ്ങൾ എന്നിവയിലൂടെയും പറക്കാൻ കഴിയുമെന്ന് ഹരീഷ് രാജേഷ് പറയുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.