യാത്രക്കാരുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യയിലെയും എയർ ഇന്ത്യ എക്സ്പ്രസിലെയും 5,000ലേറെ പൈലറ്റുമാർക്ക് നിർബന്ധിത ലഹരി പരിശോധന ആരംഭിച്ചു. ഓഗസ്റ്റ് 4ന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിന്റെ പൈലറ്റ് ലഹരി പരിശോധനയിൽ പരാജയപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡിജിസിഎ മാനദണ്ഡപ്രകാരം തുടർന്നും പ്രതിവർഷം 10 ശതമാനം ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കും. ലഹരി ഉപയോഗം കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് വിമാനക്കമ്പനി വ്യക്തമാക്കി.



