തൊടുപുഴ നഗരസഭയിൽ മുസ്ലിംലീഗിൻ്റെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. നഗരസഭാ ചെയർമാനായി സിപിഎമ്മിലെ സബീന ബിൻജോയെ തിരഞ്ഞെടുത്തു. സബീന ബിഞ്ചുവിന് 14 വോട്ട് ലഭിച്ചു. അഞ്ച് ലീഗ് കൗൺസിലർമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. കോൺഗ്രസിലെ കെ. ദീപക്കിന് 10 വോട്ടാണ് ലഭിച്ചത്.
കോൺഗ്രസ് 6, മുസ്ലിം ലീഗ് 6, കേരള കോൺഗ്രസ് 1 എന്നിങ്ങനെയാണ് യു.ഡി.എഫിലെ കക്ഷിനില. എൽ.ഡി.എഫിന് 12 അംഗങ്ങളാണുള്ളത്. കോൺഗ്രസിൽനിന്ന് കെ.ദീപക്കും മുസ്ലീംലീഗിൽനിന്ന് എം.എ.കരീമുമാണ് മത്സരിച്ചത്. നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ യു ഡി എഫിൽ ഉടലെടുത്ത ഭിന്നതയാണ് എൽഡിഎഫിന് ഭരണം ഉറപ്പിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസും, ലീഗും മത്സരിക്കാൻ തായാറെടുത്തിരുന്നു.



