ഇറക്കുമതിയിൽ നിന്ന് കയറ്റുമതിയിലേക്ക്: ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയുടെ യാത്രസ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യങ്ങളിലൊന്നായിരുന്ന ഇന്ത്യ ഇന്ന് തദ്ദേശീയ രൂപകൽപ്പനയും നിർമ്മാണവും അടിസ്ഥാനമാക്കിയുള്ള ആഗോള പ്രതിരോധ കയറ്റുമതി കേന്ദ്രമായി വേഗത്തിൽ ഉയരുകയാണ്. പ്രതിരോധ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള നയപരിഷ്കാരങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും രാജ്യത്തിന്റെ സൈനിക സുരക്ഷയെയും നയതന്ത്ര നിലപാടുകളെയും പുതിയ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ പ്രതിരോധ ഉൽപ്പാദനം സൈനിക ക്യാമ്പുകൾക്കും കോട്ടകൾക്കും സമീപമുള്ള ചെറിയ ഫാക്ടറികളിൽ മാത്രം ഒതുങ്ങിയിരുന്നു. പ്രാദേശിക സൈനിക ആവശ്യങ്ങൾ നിറവേറ്റുക എന്നതായിരുന്നു അവയുടെ പ്രധാന ലക്ഷ്യം.1947-ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഏകദേശം 30 ലക്ഷം സൈനികരുണ്ടായിരുന്നെങ്കിലും, ആധുനിക ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും ആഭ്യന്തര നിർമ്മാണത്തിന് ആവശ്യമായ സാങ്കേതികവിദ്യയും ശക്തമായ വിതരണ ശൃംഖലയും ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. അതിനാൽ പ്രതിരോധ ആവശ്യങ്ങൾക്കായി രാജ്യം പ്രധാനമായും വിദേശ ഇറക്കുമതിയെയാണ് ആശ്രയിച്ചിരുന്നത്.



