ഇറാനിലെ യുദ്ധം “ഏകദേശം അവസാനിച്ചിരിക്കുകയാണ് Donald Trump വ്യക്തമാക്കി. സംഘർഷത്തിന് വേഗത്തിൽ ഒത്തുതീർപ്പ് കാണാൻ തിങ്കളാഴ്ച വളഡിമീർ പുടിനു മായി ട്രംപ് സംസാരിച്ചു. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിക്ക് റഷ്യ “അചഞ്ചലമായ പിന്തുണ” പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ സംഭാഷണം നടന്നത്.ഇതിനിടെ മിഡിൽ ഈസ്റ്റിൽ ആക്രമണങ്ങൾ തുടരുകയാണ്. Israel മധ്യ ഇറാനിലെ സുരക്ഷാ കേന്ദ്രങ്ങളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ടെഹ്റാനിലെ പല ഭാഗങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു. മറുപടിയായി ഇറാൻ ഗൾഫ് രാജ്യങ്ങൾക്കെതിരെ ആക്രമണ ഭീഷണി ഉയർത്തി.ഇറാനിയൻ ആക്രമണ ഭീഷണിയെ തുടർന്ന് ബഹറിൻ രാജ്യത്ത് സൈറണുകൾ മുഴക്കുകയും പൗരന്മാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിക്കുകയും ചെയ്തു. ബഹ്റൈനിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ ബാപ്കോയിലും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. അതേസമയം ഷൈബ എണ്ണപ്പാടത്തേക്ക് വന്ന നാല് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി സൗദി അറേബ്യ അറിയിച്ചു. മിസൈൽ ആക്രമണങ്ങൾക്കെതിരെ വ്യോമ പ്രതിരോധ സംവിധാനം പ്രവർത്തിപ്പിച്ചതായി United Arab Emirates അധികൃതരും അറിയിച്ചു.സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായി United Statesയും Israelവും ഇറാനിലെ എണ്ണ കേന്ദ്രങ്ങൾ ഉൾപ്പെടെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.



